നിറങ്ങൾ തിരിച്ചറിയാൻ
വെളിച്ചം കൂടിയേ തീരൂആസക്തികൾ ജ്വലിക്കാൻ
ഇരുട്ടും.
അതുകൊണ്ടാവാം
ഉദയത്തിനും
അസ്തമയത്തിനുമിടയ്ക്ക്
നൂൽപ്പാലം കെട്ടാൻ കഴിയാതെ
കുരുടുള്ള വർണക്കിളികൾ
വകതിരിവില്ലാതെ
തമ്മിൽക്കൊത്തുന്നതും
കലപില കൂട്ടുന്നതും.
കടം കൊണ്ട ദു:ഖമേ
പ്രണയത്തിന്റെ
പട്ടടയിലാളിയ
അവസാന തീക്കനലും
കൺപെയ്ത്തുകളിൽ
കെട്ടടങ്ങിയിരിക്കുന്നു.
വിതുമ്പാൻ മറന്ന മനസ്സേ,
ഇനി മുതൽ
മേഘവും നീ തന്നെ
മഴയും നീ തന്നെ.
ഉള്ളിന്റെയുള്ളിൽ
മർമ്മരം കൊള്ളുന്ന
കവിതച്ചിന്തുമായി
ഇനി, പൂന്തോപ്പുകളിലേക്ക് മാത്രം
നീ പെയ്തിറങ്ങുക.
പെയ്തു
ReplyDeleteഒഴിയുന്നില്ല
നിലയ്ക്കാതെ പെയ്യുമ്പോഴും മുറിയാതെ പെയ്യണേയെന്ന്....നന്ദി അജിത്ത്...
Deleteമഴക്കിനാവുകൾ പോലെ ആർദ്രവും മനോഹരവുമായ വരികൾ
ReplyDeleteഎന്നെ എപ്പോഴും പ്രോൽസാഹിപ്പിക്കുന്ന ആർദ്രതയുടെ വാക്കുകൾക്ക് നന്ദി
Delete